About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Saturday, February 4, 2012

പ്രയാണം..



നല്ല ഓര്‍മ്മകള്‍ എന്നും നമുക്ക് മുതല്‍ക്കൂട്ടാണ് ജീവിതത്തില്‍..  ചിലതൊക്കെ നമ്മള്‍ മനപ്പൂര്‍വ്വം മറക്കുവാന്‍ ശ്രമിക്കും, മറ്റുചിലത് താനേ മറന്നു പോകും.. യഥാര്‍ഥ ജീവിതം അതാണ്‌. കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍ എന്നും നല്ലതായി തന്നെ നമ്മുടെ മനസ്സില്‍ ഉണ്ടാവും. ചിലതൊക്കെ മങ്ങിയത്, മറ്റു ചിലത് ഏറെ കുറേ മങ്ങിയത്, വീണ്ടും ചിലത് മൊത്തത്തില്‍ മങ്ങി ഒരു മിന്നായം പോലത്തെ ഓര്‍മ്മകള്‍... 

പഴയ കാര്യങ്ങള്‍ ഓര്‍ത്തു വൈക്കുന്നത് ഒരു ശീലമാണ് എനിക്ക് പണ്ടു മുതലേ എന്ന് പറയുന്നതില്‍ തെറ്റില്ല.. അതിനടിസ്ഥാനമായ കുറേ കാര്യങ്ങള്‍ കൂട്ടി  വിക്കുന്ന സ്വഭാവം എങ്ങനയോ വന്നു പെട്ടു  ഈ ഉള്ളവനില്‍. 

ഇപ്പോഴും പണ്ടു പോയ ട്രെയിന്‍ യാത്രകളുടെ ടിക്കെറ്റുകള്‍, ബസ്‌ ടിക്കെറ്റുകള്‍, അതുപോലെ തന്നെ ദൂരെ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ആകസ്മികംയും അല്ലാതെയും എടുത്ത ഫോട്ടോകള്‍ എല്ലാം സുരകഷിതം... എന്താണന്നറിയില്ല ഓരോ യാത്രക്കും ഉണ്ടാവും ഓരോ അനുഭവങ്ങള്‍ പറയാന്‍, ഒരുപക്ഷെ അതാവും ഈ ഉപയോഗശൂന്യമായ സാധനങ്ങള്‍ കൈയില്‍ കൊണ്ടു നടക്കുക്കുന്നതും. 

പണ്ടു മദ്രാസ്സില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഈ കളക്ഷന്‍ ഊര്‍ജിതമായി തുടങ്ങിയത് . അതിനു മുന്‍പും ഉണ്ടായിരുന്നു എങ്കിലും അത്രയ്ക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല അതില്‍. ആദ്യമായി ജോലി അന്വേഷിച്ച് പോയതും, അവിടെ താമസിച്ചു കറങ്ങി നടന്നതും എല്ലാം ആ ടിക്കറ്റ്‌ കാണുമ്പോള്‍ മനസ്സില്‍ മിന്നി മറയും. 

കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍, എല്ലാവരോടും ഇന്നും ബന്ധം പുലര്‍ത്തുന്നു. ഞാന്‍ ഓര്‍ക്കുന്നു.. ഏതോ ഒരു ജൂലൈ മാസത്തില്‍ ആണ് ഞങ്ങള്‍ വണ്ടി കേറുന്നത്, മുന്‍പ് ആ ദേശത്ത് പോയിട്ടുണ്ടെങ്കിലും ഒരു ചെറിയ ഭയം,,, എന്താവും ഏതാവും ഒന്നും അറിയില്ല. കൂടെയുണ്ടായിരുന്ന "നല്ലവന്‍" ( പേര് പറയുന്നില്ല) അവനായിരുന്നു എന്‍റെ പ്രജോദനം ഈ പ്രയാണത്തിന്റെ ആദ്യം മുതല്‍. 

ദൈവാനുഗ്രഹം ഞങ്ങള്‍ രണ്ടാള്‍ക്കും ഒരുപോലെ ഒരേ കമ്പനിയില്‍ ജോലി കിട്ടി. പക്ഷെ വേറേ വേറേ സെക്ഷനുകളില്‍ ആണെന്ന് മാത്രം. ആദ്യത്തെ ഒരാഴ്ച ഒന്നിച്ച്‌. പിന്നീട് ഞങ്ങള്‍ പിരിയുവാന്‍ നിര്‍ബന്ധിതരായി... എനിക്ക് 60 KM ദൂരെയുള്ള ഒരു പ്ലാന്റില്‍ ആണ് ജോലി. അവനു സിറ്റിയില്‍ തന്നെ. ആദ്യ കാലങ്ങളില്‍ ഞാന്‍ അവരുടെ ഒപ്പം താമസിച്ചു.. എന്നും രാവിലെ അഞ്ചു മണിക്ക് വിട്ടാല്‍ മടങ്ങി വരുന്നത് എട്ടുമണിക്ക്. ഒന്നിനും സമയം തികയുന്നില്ല എങ്കിലും മറ്റു നിവൃത്തി ഇല്ലായിരുന്നു അപ്പോള്‍. 

ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രീയ സുഹൃത്ത്‌ നാട്ടിലേക്ക് വിടവാങ്ങി. അവന്‍റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ചെന്നൈ.. അവന്‍ എന്താണ് പ്രതീക്ഷിച്ചതെന്നു ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല എനിക്ക്. പോകട്ടെ അവന്‍റെ വിചാരം വിടാം. 

ഈ ഉള്ളവന്‍ വീണ്ടും ഒറ്റക്കായി. ഞാന്‍ കമ്പനിയുടെ അടുത്തുള്ള ഗസ്റ്റ്‌ ഹൌസിലേക്ക് താമസം മാറി. ഒരു അര്‍ഥത്തില്‍ മാറി എന്നല്ല മാറ്റി എന്ന് പറയുന്നതാവും ശരി. ഗസ്റ്റ്‌ ഹൌസ് എന്ന് പറഞ്ഞപ്പോള്‍ ആദ്യം എന്റെയും മനസ്സില്‍ ഒരു നല്ല കെട്ടിടവും അതിന്‍റെ ചുറ്റുവട്ടങ്ങളും ഒക്കെ ആയിരുന്നു മനസ്സില്‍.. 

അവിടെ പൊയ് കണ്ടപ്പോള്‍ പണ്ടു കണ്ട ആ മലയാളം സിനിമ ഓര്‍മ്മ വന്നു "" ഭാര്‍ഗവീ നിലയം"" 

ഒരു വലിയ വീട്. രണ്ടു നില. താഴത്തെ നില ഒരു സ്റ്റോര്‍ പോലെ ഉപയോകിക്കുന്നു. മുകളില്‍ ൪ മുറികള്‍, ചുറ്റു വരാന്ത, അടുക്കള എല്ലാം ഉണ്ട്.. ഒരേ ഒരു കുഴപ്പം അകെ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേ ഉള്ളൂ അവിടെ. ഞാനും എന്നേ പോലെ മറ്റൊരു എഞ്ചിനീയര്‍.   അതിലും വലിയ കോമഡി എന്നത് ഞങ്ങളുടെ ഷിഫിറ്റ് ന്‍റെ കാര്യത്തില്‍ ആയിരുന്നു. അവന്‍ പകല്‍ ഉള്ളപ്പോള്‍ ഞാന്‍ രാത്രി. അവന്‍ രാത്രി ഉള്ളപ്പോള്‍ ഞാന്‍ പകല്‍. തമ്മില്‍ തമ്മില്‍ കാണുന്നത് ഓരോ ദിവസത്തെ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍. അതും താക്കോല്‍ കൊടുക്കാന്‍ വേണ്ടി  മാത്രം... 

എന്തോരവസ്ഥ. എങ്ങനെ അവിടെ കഴിച്ചു കൂട്ടി എന്ന് ഒരു ഇതും പിടിയും കിട്ടുന്നില്ല ഇപ്പോഴും.. രാത്രി ജോലി സുഖമാണ്. കാരണം ഡ്യൂട്ടി കഴിഞ്ഞു രാവിലെ വന്നു കുളി ഒക്കെ കഴിഞ്ഞു ഉറങ്ങാന്‍ കിടന്നാല്‍ മറ്റു ശല്യമോന്നുമില്ല . പകല്‍ നേരമായതുകൊണ്ട് മറ്റൊന്നും പേടിക്കണ്ട.. നേരെ മറിച്ചു രാത്രി ഒറ്റയ്ക്ക് കഴിയുന്നത്‌ അസഹനീയം തന്നെ ആയിരുന്നു ഞങ്ങള്‍ രണ്ടാള്‍ക്കും. കാരണം ഒരു വലിയ കാട്ടുപ്രദേശം.. ചുറ്റുപാടും മാവ്, തെങ്ങ് തോട്ടം. അവിടെ ആരുമില്ല. രാത്രി വല്ലതും കണ്ടു പേടിച്ചു വടിയയാല്‍ പോലും ആരും അറിയില്ല. അല്ലങ്കില്‍ ആരെങ്കിലും തല്ലി കൊന്നാല്‍ പോലും ആരും അറിയില്ല.. 

ആ ദേശം ഇപ്പോഴും ഓര്‍ക്കുന്നു മനസ്സില്‍. മദ്രാസ്സില്‍ നിന്ന് അറുപതു കിലോമീറ്റര്‍ ദൂരെ, "കാവരപേട്ട".. ആന്ധ്ര പ്രദേശിന്റെ സമീപ സ്ഥലം.. നക്സലുകള്‍ വരെ അവിടെ ഉണ്ട് എന്നാണ് പൊതുവേ സംസാരം .. സങ്കര ഭാഷ ( പക്ഷെ ഞാന്‍ ആരെയും ഇതുവരെ കണ്ടിട്ടില്ല ) . ഒരു വലിയ ഹൈവേ .. കല്‍ക്കട്ടാ ഹൈവേ യില്‍ ഒരു ഫ്ലൈ ഓവര്‍ റോഡ്‌. അതിന്‍റെ താഴെയുള്ള ഒരു കൊച്ചു ഗ്രാമം. അകെ മൊത്തത്തില്‍ എട്ടു  കടകള്‍.. മെഡിക്കല്‍ ഷോപ്പ്, ചായക്കട ഒഴിച്ചാല്‍ പിന്നെ പ്രധാനം വൈന്‍ ഷോപ്പ്. അതാണ്‌ ആ സ്ഥലം. 

എല്ലാ ശനിയാഴ്ചയും ഞാന്‍ മദ്രാസ് ഇല്‍ എന്‍റെ പഴയ സുഹൃത്തുക്കളോടൊപ്പം കൂടും. അന്ന് അവിടെ സ്റ്റേ. എന്നിട് തിങ്കള്‍ രാവിലെ വണ്ടി കേറും. അതാണ് ഷെഡ്യൂള്‍ .. എല്ലാ ആഴ്ചയും അവരെന്നെ നോക്കി ഇരിക്കും, ആ എട്ടു പേരില്‍ രണ്ടു പെരോഴിച്ചു ബാക്കി എല്ലാവരെയും അവിടെ എത്തി പരിച്ചയപെട്ടതാണ്.. എങ്ങനെ എന്നറിയില്ല ഞങ്ങളുടെ വീക്ക്‌ഏന്‍ഡ് കണ്ണടച്ച് തുറക്കും മുന്‍പ് ഓടി തീരും.. 

അതുപോലെ ഒരു ശനിയാഴ്ച വന്നു. ഞാന്‍ പൂര്‍വ സ്ഥാനത്ത്‌ എത്തി. പിറ്റേന്ന് ഞായര്‍. രാത്രി ആയപ്പോള്‍ എന്തോ ഒരു ഉള്‍വിളി പോലെ ഞാന്‍ തിരകെ പോവാന്‍ ഭാവിച്ചു. എല്ലാവരും വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാന്‍ കാരണം കണ്ടെത്തി മുങ്ങി. ചെന്നൈ സെന്‍ട്രല്‍ നിന്നും രാത്രി ലാസ്റ്റ് ട്രെയിന്‍ പതിനോന്നരക്കാണ് ഈ സ്ഥലത്തേക്ക് . അത് കഴിഞ്ഞാല്‍ ലോക്കല്‍ ട്രെയിന്‍ ഇല്ല, പിന്നെ ലോറി പിടിക്കണം.. ഞാന്‍ സമയത്ത് എത്തി വണ്ടി പിടിച്ചു. ഒന്ന് മയങ്ങാന്‍ സമയം ധാരാളം, കാരണം കുറഞ്ഞത്‌ ഒന്നര മണിക്കൂര്‍ എടുക്കും. പത്രം വൈച്ചും മയങ്ങിയും  എങ്ങനെയോ അവിടെ എത്തി.

ആ സ്റ്റേഷനില്‍ ഇറങ്ങാന്‍ മൊത്തത്തില്‍ മൂന്നു പേര്‍. ഒരു പോലീസുകാരന്‍, ഡ്യൂട്ടി തീര്‍ന്നു പോകുന്ന റെയില്‍ ഉദ്യോഗസ്ഥന്‍ പിന്നെ ഈ ഞാന്‍. 

ആരും ഇല്ല എങ്കിലും സ്റ്റേഷന്‍ വലുതാണ്, കാരണം അതുവഴി ലോക്കല്‍ ട്രെയിനുകളും എക്സ്പ്രസ്സ്‌, ഗുഡ്സ് എല്ലാം കടന്നു പോകും . ഞാന്‍ ഇറങ്ങി നടന്നു. പുറത്തേക്കുള്ള വഴിയില്‍ വലിയ വെട്ടം ഒന്നുമില്ല, അവിടെയും ഇവിടെയും ഓരോ നിയോണ്‍ ലാമ്പുകള്‍. പുറത്തിറങ്ങിയപ്പോള്‍ വഴിയില്‍ എന്തോ ഒന്ന് അനങ്ങുന്ന പോലെ. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു പെണ്ണ് കുട്ടി. എന്നുവച്ചാല്‍ കുട്ടിയല്ല, ഒരു പെണ്ണ്. 
എന്നേ സൂക്ഷിച്ചു നോക്കുന്നു അവള്‍. ഞാന്‍ മിണ്ടാന്‍ കൂട്ടാക്കാതെ മുന്പോട്ടുപോവാന്‍ ഭാവിച്ചു. 

" Naa bag poyindhi "  

ഞാന്‍  തിരിഞ്ഞു നോക്കി. എന്റെ ബാഗ്‌ പൊയ് എന്ന്.. അവിടെയും ഇവിടെയും തൊടാതെ കുറച്ചു തെലുങ്ക് എനിക്ക് മനസിലാക്കാന്‍ പറ്റി. കണ്ടിട്ട് നല്ല വീട്ടിലെ കുട്ടി ആണെന്ന് തോന്നി. ഞാന്‍ കാര്യം ചോദിച്ചു, എങ്ങനെ അവിടെ എത്തി എന്ന് ചോദിച്ചു. അവള്‍ ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു ( ഭാഗ്യം) . 
കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ദൂരെ ആന്ധ്ര പ്രദേശില്‍ ആണ് അവളുടെ വീട്. അവിടെ ഉള്ള ഒരു തമിഴന്‍ കടക്കാരനുമായി പ്രണയം. വീട് വിട്ടു ഓടി വന്നു. ഇന്നലെ രാത്രി ഇറങ്ങിയതാണ്. മദ്രാസ്സില്‍ വന്നു ജോലി ചെയ്തു ജീവിക്കാന്‍ അവനെ വിശ്വസിച്ചു ഇറങ്ങി തരിച്ചു. 

കൈയില്‍ ഉണ്ടായിരുന്ന കാശു മുഴുവന്‍ അപ്പോള്‍ തന്നെ അവന്‍ വാങ്ങി. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കാന്‍ എന്നാ വ്യാജേന..  സ്വര്‍ണ്ണവും. എന്നിട് മദ്രാസ് ഏതാണ ഒന്നര മണിക്കൂര്‍ മാത്രം ബാക്കി ഉള്ളപ്പോള്‍ ഓടുന്ന ട്രെയിന്‍ ഇല്‍ നിന്ന് തള്ളി ഇട്ടു. ഇതാണ് സംഭവം. 

അവള്‍ എന്നോട് ഈ രാത്രി ഞാന്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചു. അകെ പുലി വാല്‍ പിടിച്ച അവസ്തയരുന്നു എന്റേത്. കാരണം ഞാന്‍ എന്ത് ചെയയ്യും. അവിടെ അതിനെ വിട്ടിട്ടു പോകാന്‍ മനസാക്ഷി സമ്മതിക്കുന്നില്ല, മറിച്ചു വീട്ടില്‍ കൊണ്ടു പോയാല്‍ അത് അതിലും ആപത്ത്. എന്‍റെ ഫോണ്‍ വാങ്ങി അവള്‍ വീട്ടില്‍ സംസാരിച്ചു. അറ്റവും മൂലയുമൊക്കെ മനസ്സിലായി. ഞാന്‍ അവളെ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് കൊണ്ടു ആക്കി. കാര്യങ്ങള്‍ പറഞ്ഞു. ഇനി നെല്ലൂര്‍ പോവാന്‍ അടുത്ത വണ്ടി നാളെ രാവിലെ നാലരക്ക്. അതുവരെ എന്ത് ചെയ്യും. 

അവളെ അവിടെ ഇരുത്തി ഞാന്‍ റൂമിലേക്ക്‌ മടങ്ങി. എന്നിട്ടും മനസ്സ് സമ്മതിച്ചില്ല. ചിന്താക്കുഴപ്പം... !!


ഞാന്‍ ധൃതിയില്‍ തിരികെ നടന്നു. സ്റ്റേഷന്‍ മസ്ടരുടെ റൂമില്‍ അവള്‍ ഇരിപ്പുണ്ട്. എന്നേ കണ്ടപ്പോള്‍ അവന്‍ ഇറങ്ങി വന്നു. അവളുടെ കൈയില്‍ കാശോന്നുമില്ല എന്നത് ഞാന്‍ ഓര്‍ത്തില്ല, അവള്‍ ചോദിച്ചതും ഇല്ല. ഞാന്‍ കുറച്ചു രൂപ കൊടുത്തു, അവിടെ ചാര്‍ജ് ഉണ്ടായിരുന്ന ഒരു പോലീസുകാരനെ കണ്ടു കാര്യം പറഞ്ഞു. ആ നല്ല മനുഷ്യന്‍ സഹായിക്കാമെന്ന് ഏറ്റു.

രാവിലെ വരെ ഞാനും അവിടെ ഇരുന്നു. വണ്ടി വരന്‍ സമയം ആയി. ഞാന്‍ അവളോട്‌ സൂക്ഷിച്ചു പോകണമെന്ന് പറഞ്ഞു.  അവള്‍ തലകുലുക്കി. വീട്ടില്‍ പൊയട്ടു രൂപ അയച്ചുതരാമെന്ന് പറഞ്ഞു. ഞാന്‍ ചിരിച്ചു.  പോകുമ്പോള്‍ ദൈവമാണ് നിങ്ങളെ ഇവിടെ എത്തിച്ചത് എന്ന് പറഞ്ഞു കരഞ്ഞു. ആ കഴിഞ്ഞ ൪ മണിക്കൂര്‍ കൊണ്ടു അവളെന്‍റെ കുഞ്ഞു പെങ്ങളെ പോലെ ആയപോലെ. അല്ലങ്കില്‍ അങ്ങനെ ആയി എന്നതാണ് സത്യം. 

ട്രെയിന്‍ വന്നു. അവള്‍ പോയി. സമാധാനം. സസ്ഥം

നേരം വെളുത്തു. വീണ്ടും പഴയ പടി ഓഫീസില്‍.. ജോലിത്തിരക്ക്, പ്രശ്നങ്ങള്‍ ... സ്ഥിരം കാര്യങ്ങള്‍. 

പിറ്റേന്ന് എനിക്ക് അവളുടെ ഒരു ഫോണ്‍ കാള്‍ കിട്ടി. അവിടെ എത്തി എന്ന്... ഒരായിരം നന്ദി പറച്ചിലും. 



 പിന്നീട്  ആണ് എനിക്ക് പറ്റിയ അബദ്ധം ഞാന്‍ ഓര്‍ത്തത്‌. കാരണം ആ പെണ്ണ് എന്‍റെ മൊബൈല്‍ ഇല്‍ നിന്ന് ആരേയോ വിളിച്ചിട്ടുണ്ട്. നാളെ അതിനു വല്ലതും പറ്റിയാല്‍ ഞാന്‍ കുടുങ്ങിയത് തന്നെ.  ഏതായാലും എല്ലാം തീര്‍ന്നു. 


പിന്നീട് ഒരാഴ്ച കഴിഞ്ഞു ആ കുടുംബം എന്നേ കാണാന്‍ വന്നിരുന്നു. ഒരുപാട് നന്ദി പ്രകടനങ്ങളോടെ. ആ അച്ഛനെ കണ്ടാല്‍ തന്നെ അറിയാം അയല്‍ അവിടുത്തെ ആസ്ഥാന ഗുണ്ട ആണെന്ന്. ( രക്ഷ പെട്ടത് പുണ്യം) 

ഇപ്പോഴും ആ സഹോദരി എന്നോട് സമ്പര്‍ക്കം ഉണ്ട്. ഭാഷ അറിയാത്ത വെറും  നാല് മണിക്കൂര്‍ മാത്രം പരിചയമുള്ള സഹോദരി. 

വര്‍ഷങ്ങള്‍ കഴിഞ്ഞു.. ആ ദേശത്ത് ഒന്നുകൂടി പോയാല്‍ കൊള്ളാമെന്നു ഉണ്ട്. ഒരുപക്ഷെ വികസനം ഒരുപാട് സംഭവിച്ചിരിക്കാം എന്നാലും ഞാന്‍ താമസിച്ചിരുന്ന പ്രേതാലയം അവിടെ കാണും ഉറപ്പ്. കാരണം ഇപ്പോഴും ട്രെയിനീ എഞ്ചിനീയര്‍ എന്ന തസ്തിക ആ കമ്പനിയില്‍ നിന്ന് മാറ്റാന്‍ വഴിയില്ല. എങ്കിലല്ലേ ശമ്പളം കുറച്ചു പണി ചെയ്യിപ്പിക്കാന്‍ പറ്റൂ. 

2 comments:

  1. Nannaayittundu ...
    Kavarappettayilekkulla yathrayil Njanumundu ...
    Ezhuthu Nirthanda ..All the Best

    ReplyDelete
  2. സന്തോഷം സുഹൃത്തെ താങ്കളെ പോലെ നല്ല മനുഷ്യാര്‍ ഇപ്പോഴും ഇവിടെ ഉള്ളത് ഒരു ആശ്വാസം തന്നെ ആശംസകള്‍ .......
    ഇടക്കൊക്കെ പുണ്യാളന്റെ വഴിക്കും വരണം കേട്ടോ ...... സ്നേഹാശംസകളോടെ പുണ്യാളന്‍

    ReplyDelete

എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????